നീ എന്നെ പോലെ ആയിരുന്നു,
നിന്റെ കണ്ണില്‍ ഞാനുണ്ടായിരുന്നു.
നിന്റെ മുടിയിഴകളില്‍ എന്റെ കൈ എന്നും എന്റെ ഓര്‍മ്മകളെ കോര്‍ത്ത് വെച്ചിരുന്നു,
എന്റെ കഥകളില്‍ ഞാന്‍ നിനക്ക് എന്റെ സ്വപ്നങ്ങൾ പറഞ്ഞ് തരികയായിരുന്നു..
ഞാന്‍ നിന്നെ പാടിയുറക്കിയവ എന്റെ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു;
നീ ഞാന്‍ തന്നെ ആയിരുന്നു...
ഒടുവില്‍ നീ മടങ്ങിയ നേരത്ത് ഞാന്‍ അങ്കലാപ്പിലായി പോയത് അതിനാലാണ്,
നീ കൂടെ കൊണ്ട് പോയത് എന്റെ ഓര്‍മ്മകളെയും,
എന്റെ സ്വപ്നങ്ങളെയും,
എന്നെ തന്നെയും ആയിരുന്നല്ലോ.!
ഹൃദയപൂര്‍വ്വം,
വിജിത
(അമ്മയുടെ കണ്ണെത്താദൂരത്തെക്കു യാത്രയായ കുഞ്ഞു മാലാഖമാരുടെ അമ്മമാര്‍ക്കു സമര്‍പ്പണം.... )


