Saturday, December 5, 2015






തിരയുകയാണ് ഞാൻ, എനിക്കു നഷ്ടമായതെന്തോ അതിനെ,

അതെന്താണെന്ന് വ്യക്തമായറിയില്ലെങ്കിലും.............

ഹൃദയപൂർവ്വം,
വിജിത 

Sunday, November 22, 2015

                               

                       ജീവിതത്തില്‍ നിന്നു വളരെ നേരത്തെ പടിയിറങ്ങിപ്പോയ ബാല്യത്തെ കൌമാരത്തിന്‍റെയും യവ്വനത്തിന്‍റെയും ഇടനാഴികളിലെവിടെയോ വെച്ച് ഞാന്‍ തിരികെ കണ്ടെത്തുകയായിരുന്നു. അതാകാം വീണ്ടും ഞാന്‍ കുസൃതികളിലേക്കൊരു മടങ്ങിപ്പോക്കു നടത്തിയതിടയ്ക്ക്...

ഹൃദയപൂർവ്വം,
വിജിത 





Monday, August 31, 2015

;) :P ;)



           വേണ്ടെന്നു ഞാൻ പലതവണ പറഞ്ഞിട്ടും നീ എന്തിനോവേണ്ടി എന്നെ അടിച്ചേൽപ്പിച്ച ഒരു നൂറു I  LOVE  YOU- കളിൽ നിന്ന് നല്ലതൊരെണ്ണം നോക്കിയെടുത്ത് മാറ്റി വെച്ചിട്ടുണ്ട്; വന്നെടുത്തോളൂ, താങ്കളുടെ 'ആദ്യ പ്രണയമായ' പ്രീയതമയ്ക്കു കൊടുക്കാം.  :P


    പൊട്ടിയതും ചളുങ്ങിയതുമൊക്കെ അപ്പുറത്ത് കൂട്ടിയിട്ടിട്ടുണ്ട്, നാളെയെങ്ങാനും തൂക്കി വിൽക്കണം. ആ കാശു കൊണ്ട് ഞാൻ നിനക്കൊരു വിവാഹസമ്മാനം വാങ്ങി തരുന്നുണ്ട്!

ഹൃദയപൂർവ്വം,
വിജിത


Monday, August 17, 2015



നിന്‍റെ നുറുങ്ങു കവിതകളിൽ  തട്ടി വീണ അവളെന്നെങ്കിലും
ഒരു മഹാകാവ്യം വായിച്ചാലോ എന്നു ഭയന്നാണോ,
നീ അവളുടെ കണ്ണുകൾ ചൂഴ്ന്നെടുത്തത്‌?

ഹൃദയപൂർവ്വം,
വിജിത 








പ്രണയം എന്ന മൂന്നക്ഷരത്തിൽ വിശ്വസിച്ചു കാമുകനു ചുറ്റും തന്‍റെ ലോകത്തെ പരിമിതപെടുത്താൻ തയാറാവുന്ന, എന്ത് കൊണ്ടോ അടിമത്തം എന്നത് പ്രണയത്തിന്‍റെ പര്യായമാണെന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന പെണ്‍ജീവിതങ്ങൾക്ക് സമർപ്പണം.... അങ്ങനെ പെണ്ണിനെ കൂട്ടിലടയ്ക്കാത്ത നല്ല പുരുഷന്മാർക്കും :)

Monday, August 10, 2015

വെറുതെ ഒരു മോഹം

                       
          പൂക്കാതെ പോയ മാവിനെയും കൊഴിഞ്ഞു വീണ റോസാപൂക്കളെയും, നിരാശയുടെയും കൌതുകത്തിന്‍റെയും നയനങ്ങളുമായി നോക്കി നില്‍ക്കുന്ന ബാല്യങ്ങള്‍ ഇന്നുമെവിടെയോ ഉണ്ടാകാം. അവരിലൊരാളാകാന്‍ വെറുതെയെങ്കിലുമീ മഴയോട് പരിഭവിക്കാന്‍ ഒരിക്കലും നടക്കാത്തൊരായിരം കഥകളില്‍ വിശ്വസിക്കാന്‍, പകുതിയെത്തിയ ജീവിതത്തിലൂടെ തിരികെ നടക്കാന്‍ വെറുതേ ഒരു മോഹം.........

Wednesday, July 15, 2015

പരാതിപ്പെട്ടിയ്ക്കായ് വീണ്ടും....

എഴുതേണ്ടതെന്തെന്ന സംശ്ശയത്തിൻ
മഷി നിറച്ചെഴുതി ഞാൻ,
നിർബന്ധം നിമിത്തമീ പരാതി പെട്ടി-
തൻ കഥ നാളുകളേറെ മുൻപ്.

കാലങ്ങൾക്കിപ്പുറമീ പകലിൽ,
എഴുതുന്നു ഞാനൊരിക്കൽ കൂടിയാ-
സൗഹൃദത്തിനോർമയിൽ,
മാറ്റങ്ങളില്ലാത്ത പരാതിപ്പെട്ടിയെ കുറിച്ച്.     

മാറിയ പകലുകളിൽ,
മാറാതെയിരുന്നു ജീയോണ്‍,
മറക്കേണ്ട രാവുകളെ,
മറക്കാതെയോർത്തു ഇയാൾ.

മാറ്റങ്ങളില്ലാതെ ജീയോണും
ജീയോണെ പരാതിപെട്ടിയാക്കു-
മായിരം പരാതികളും
നിലയ്ക്കാത്ത ചോദ്യങ്ങളും
                                                    തുടരുന്നുവിന്നും....

വ്യത്യസ്ഥമായതൊന്നു മാത്രം,
കണ്ടെത്തിയിരിക്കുന്നു ഇയാൾ-
സ്വന്തമാക്കുവാനുള്ള പെണ്ണിനെ,
സ്വന്തമാമൊരു പ്രണയത്തെ.

വാക്കുകളിൽ നിറയുന്നുണ്ടൊരു
വ്യത്യസ്ഥമാം ആനന്ദം;
തിളങ്ങുന്നുണ്ടാം നിൻ നയനങ്ങൾ,
പ്രണയത്തിൻ നിറവിൽ.

വാചാലമാകുന്നു സംഭാഷണങ്ങൾ,
പറയുന്നഭിമാനപൂർവ്വം താങ്കൾ,

താങ്കളെ കാത്തിരിക്കുമാ-
ഹൃദയത്തിനുടമയെ കുറിച്ചേറെ....

ആശംസിക്കുന്നു ഞാൻ ഹൃദയപൂർവ്വം,
ഏറെ സന്തോഷവും എല്ലാ നന്മകളും,
ജീവിക്കുക നിങ്ങളൊരുമിച്ച്,
വർഷങ്ങളേറെ പ്രണയപൂർവ്വം. . . . .




ഹൃദയപൂർവ്വം,
വിജിത

Wednesday, July 1, 2015

വൾഗാരിറ്റി




മറയ്ക്കേണ്ടതെല്ലാം മറയ്ക്കേണമെന്നും

മറയ്ക്കുവാൻ പർദ്ദ വേണ്ടെന്നും
പറഞ്ഞൊരമ്മയെ ഓർത്തു ഞാൻ-
ബാലിശമാമീ അലിഖിത നിയമം കേൾക്കയിൽ.
പറയുന്നു നിരൂപകവൃന്ദം ഉറപ്പോടെ,
പെണ്ണിൻ മാനം തൂങ്ങുന്നതേതോ-
ദൂപ്പട്ടതൻ തൊങ്ങലിലെന്നു!
ഷോളായും സ്റ്റൊളായും ദൂപ്പട്ടയായും
കഴുത്തിൽ തൂങ്ങുമീ ചെറു-
തുണികഷണത്തിന് മാനമെന്നും പര്യായമോ?

'വൾഗാരിറ്റി'-യെ ഭയന്നു ഞാൻ,
പൊതിയുന്നെന്നെത്തന്നെയൊരു ഷോളിൽ,
മറയ്ക്കേണ്ടതെന്തെന്നു വ്യക്തമായറിയാതെ...
വലിച്ചിടുന്നൊരു  തിരശ്ശീലയെൻ-
പെണ്ണായി പിറന്ന പാപത്തിന്മേൽ !


പിൻകുറിപ്പ്‌:

മറയ്ക്കേണ്ടതുപോലും മറയ്ക്കാതെ
എനിക്കെതിരേ വരുമാ-
പെണ്‍കൊടിയെ കാണുമ്പോൾ
വൾഗാരിറ്റിതൻ അർത്ഥമറിയാതെ
കുഴങ്ങുന്നു വിഢിയാം ഞാൻ.

നോക്കരുതാത്തതെവിടെയെന്ന്
പഠിക്കേണ്ടതുണ്ട് ചിലരെങ്കിലും!



ഹൃദയപൂർവ്വം,
വിജിത





(സ്ത്രീ-പുരുഷ ഭേദമെന്യേ മാന്യമായി വസ്ത്രം ധരിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതിനെതിരെയുള്ളതല്ല  ഈ  വരികൾ. പക്ഷെ മാന്യതയുടെ അതിർവരമ്പുകൾ  നിശ്ചയിക്കുമ്പോൾ ഒരൽപം വിചിന്തനം നല്ലതാണ്......അടിച്ചേൽപ്പിക്കലല്ല അവബോധം സൃഷ്ടിക്കലാണ് അഭികാമ്യം. )




പ്രണയിച്ചവൻ ഏതോ പാഴ്കിനാവിലെ പെണ്‍പൂവിനെ,
സ്വന്തമല്ലെന്നറിഞ്ഞിട്ടും ചേർത്തു നിർത്തിയാ-
കുടക്കീഴിൽ, പെയ്യാത്തൊരേതോ മഴയത്തു,
വെറുതേ......

ഹൃദയപൂർവ്വം, 
വിജിത

Wednesday, June 10, 2015



                       ഇവിടെ ഇങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാന്‍ പലപ്പോഴും പ്രണയത്തെ കുറിച്ച് ചിന്തിക്കാറ്... ഇന്നും ഉത്തരമില്ലാതെ ഒരു ചോദ്യം എന്‍റെ മനസ്സിലുണ്ട്; പ്രണയത്തെ കുറിച്ച് ഇത്രയധികം വായിക്കുകയും പറയുകയും എഴുതുകയും ചെയ്തിട്ടും എന്ത് കൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തത്? അതോ ഇനി ഞാന്‍ പ്രണയത്തെ തിരിച്ചറിയാതെ പോയതാകുമോ? അതെങ്ങനെ ശരിയാകും?? കാരണം കേട്ടറിവുകളിലെ പ്രണയം തീര്‍ച്ചയായും അങ്ങനെയല്ല, അത് ജീവിതത്തെ പോലും കീഴ്മേല്‍ മറിക്കുന്നതാണ്. അപ്പോള്‍ എന്നെ തേടി ഒരിക്കലും പ്രണയമെത്തിയിട്ടില്ല എന്ന് തന്നെ വേണം കരുതാന്‍......

                     അങ്ങനെയെങ്കില്‍ ആ ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, എന്തേ പ്രണയം എനിക്കപ്രാപ്യമായി തുടരുന്നു????

ഹൃദയപൂർവ്വം,
വിജിത

Friday, May 1, 2015

മഴ




      ആരൊക്കെയോ മഴയെ പഴിക്കുമ്പോഴും പ്രണയിക്കാതിരിക്കാനാവുന്നില്ലല്ലോ എനിക്ക് രാവിന്‍ പ്രിയ സഖിയെ.....
ഒരുപക്ഷെ, ഇന്നലെകളില്‍ ഞാന്‍ നിന്നെ വെറുത്തതിനാലാവാം ഇന്ന് ഞാന്‍ നിനക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നത്, മരണത്തിലും.....

ഹൃദയപൂർവ്വം, 
വിജിത  

Tuesday, April 21, 2015

           

                  നശ്വരമായതിനെ തൃണവൽക്കരിച്ചു അനശ്വരമായതിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെങ്കിൽ അതാവില്ലേ മഹത്തരം? അനശ്വരമായത് ലഭ്യമെങ്കിൽ നശ്വരമായതിൽ എനിക്ക് പ്രീയമോ അതിന്റെ നഷ്ടത്തിൽ പരാതിയോ ഇല്ല....
ഹൃദയപൂർവ്വം,
വിജിത

Thursday, March 19, 2015

മരണത്തെ പ്രണയിക്കുന്നവർ

                            മരണം, അനിവാര്യമായ മരണം, നാം ആഗ്രഹിക്കുമ്പോൾ തേടിയെത്തുന്ന ഒന്നായിരുന്നെങ്കിൽ എത്ര നന്നായിരുന്നു... ചിലരുടെ അസൗകര്യങ്ങളിൽ എളുപ്പവഴികളിൽ തകർന്നടിഞ്ഞ ബാല്യകൗമാരങ്ങളുടെ നിഴലും പേറി യൌവനം ജീവിച്ചു തീർക്കുക എന്നത് അതിദാരുണവും ഭയാനകവുമായ സംഗതിയാണ്. ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവൻ എപ്പോഴും പ്രണയിക്കുന്നത്‌ മരണത്തെ തന്നെയാണ്...

                                      സ്നേഹിക്കപെടുവാൻ കൊതിക്കുന്നതിൽ കൂടുതൽ ആരെയെങ്കിലും സ്നേഹിക്കുവാൻ കൊതിച്ചുപോകും, കാരണം നാം നമ്മെ തന്നെ വെറുത്തിട്ടുണ്ടാകും. സ്നേഹത്തിന്റെ ഏതു ഭാവത്തെയും സ്വീകരിക്കാൻ മനസ്സ് തയാറാകും. സ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകൾ സംഭവിച്ചില്ലെങ്കിൽ ജീവിതത്തെ നിരാശയുടെ പടുകുഴിയിൽ തള്ളിയിടാനോ, തെറ്റുകളുടെ പാറയിലെറിഞ്ഞു   തച്ചുടയ്ക്കുവാനോ പോലും മനസ്സ് പറയും... എത്ര നാൾ പിടിച്ചു നിൽക്കാനാകും എനിക്കും നിങ്ങൾക്കും ?

                                               നാളെയുടെ ഒരു  പുലരിയിൽ  നാം മനസ്സിന്റെ ശബ്ദം അനുസരിച്ചേക്കാം; അന്നുവരെ ജീവിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു.....

ഹൃദയപൂർവ്വം,
വിജിത

Wednesday, March 11, 2015



എന്നെ കുറിച്ചെഴുതാത്ത എൻ വരികളിൽ
തിരയുന്നുവോ നീ  എന്നെ?

കണ്ടൊരേതോ പെണ്‍നയനങ്ങളിൽ
ചേർത്തു വായിക്കുന്നുവോ നീ എൻ പേർ?


ഹൃദയപൂർവ്വം,
വിജിത

Saturday, January 17, 2015

                     

               
                          വീണ്ടും ഒരിക്കൽ കൂടി ഞാൻ തിരികെ എത്തുന്നു... 

                        മറന്നിട്ടില്ല ഞാൻ നടന്നു വന്ന വഴികൾ, വഴികളിൽ കണ്ട മുഖങ്ങൾ, ആ വഴികൾ സമ്മാനിച്ച അറിവുകൾ; മറന്നുവെങ്കിൽ  അതെന്നെ മാത്രമാണ്... അതേ, ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് ഞാൻ മറന്നു പോയ എന്നിലെ എന്നെ.......

                                                                     ഹൃദയപൂർവ്വം,
                                                                                                                                     വിജിത