ഇന്ന് ഞാൻ മുറ്റത്തേക്കിറങ്ങവേ,
കണ്ടൊരു കൊച്ചു ചിത്രശലഭത്തെ;
എൻ പ്രീയ പനിനീർ ചെടിയെ
ചുംബിച്ചു പറക്കുന്നൊരാ-
ശലഭത്തിനെന്തു ഭംഗി.
ഒരു കുഞ്ഞു പുഴുവായ് ജീവിച്ച നാൾ
നീ തിന്നു തീർത്തൊരിലകൾ കാട്ടി-
കണ്ണീരിൽ കുതിർന്നൊരു പുഞ്ചിരിയെനിക്ക്
സമ്മാനിപ്പൂ എൻ കൊച്ചു നാരകം. . .
നാളുകൾ ചിലത് കഴിഞ്ഞപ്പോൾ
സമാധിയിലാണ്ടു നീ ആ ഇലത്തുമ്പിൽ;
ഇന്നു നേടിയൊരീ സൗന്ദര്യം,
ഈശ്വരദാനമെന്നോർക്ക നീ
എൻ ശലഭമേ. . .
പറന്നകലുകയാണോ നീ,
എൻ കൊച്ചുപൂന്തോപ്പിൽ നിന്നും?
നീലാകാശത്തിൽ നിൻ സോദരങ്ങളെ
തേടി പുറപ്പെടുന്നുവോ നീ?
ഈ കൊച്ചു വർണ്ണചിറകുകൾ വിരിച്ചു
നീ ചെല്ലുക-
ഓരോ പൂവിനരികിലും, നൽകുക ഒരു
ചെറു പുഞ്ചിരി ഏവർക്കും.
നിറയട്ടെ നിന്നിലൂടെ ഈ ഭൂവിൽ
ആനന്ദവും, ശാന്തിയും, വർണ്ണങ്ങളും. . . .
കണ്ടൊരു കൊച്ചു ചിത്രശലഭത്തെ;
എൻ പ്രീയ പനിനീർ ചെടിയെ
ചുംബിച്ചു പറക്കുന്നൊരാ-
ശലഭത്തിനെന്തു ഭംഗി.
ഒരു കുഞ്ഞു പുഴുവായ് ജീവിച്ച നാൾ
നീ തിന്നു തീർത്തൊരിലകൾ കാട്ടി-
കണ്ണീരിൽ കുതിർന്നൊരു പുഞ്ചിരിയെനിക്ക്
സമ്മാനിപ്പൂ എൻ കൊച്ചു നാരകം. . .
നാളുകൾ ചിലത് കഴിഞ്ഞപ്പോൾ
സമാധിയിലാണ്ടു നീ ആ ഇലത്തുമ്പിൽ;
ഇന്നു നേടിയൊരീ സൗന്ദര്യം,
ഈശ്വരദാനമെന്നോർക്ക നീ
എൻ ശലഭമേ. . .
പറന്നകലുകയാണോ നീ,
എൻ കൊച്ചുപൂന്തോപ്പിൽ നിന്നും?
നീലാകാശത്തിൽ നിൻ സോദരങ്ങളെ
തേടി പുറപ്പെടുന്നുവോ നീ?
ഈ കൊച്ചു വർണ്ണചിറകുകൾ വിരിച്ചു
നീ ചെല്ലുക-
ഓരോ പൂവിനരികിലും, നൽകുക ഒരു
ചെറു പുഞ്ചിരി ഏവർക്കും.
നിറയട്ടെ നിന്നിലൂടെ ഈ ഭൂവിൽ
ആനന്ദവും, ശാന്തിയും, വർണ്ണങ്ങളും. . . .
ഹൃദയപൂർവ്വം,
വിജിത
വിജിത
(ആദ്യമായി അച്ചടി മഷി പുരണ്ട എന്‍റെ കവിത ഇതാണ്. കളിവീണ എന്ന ബാലമാസികയിൽ ആണിതന്ന് അച്ചടിച്ച് വന്നത്;ഏകദേശം 10-11 വര്ഷങ്ങൾക്ക് മുൻപ്... )


