Saturday, August 3, 2013

മീര





തൻ ദേവനായ് പാടി പണ്ടൊരു 
മീരയൊരായിരം പാട്ടുകൾ,
പാടട്ടെ ഞാനിന്ന് സ്നേഹത്തിൽ 
ചാലിച്ചൊരു പാട്ട് മറ്റൊരു മീരയ്ക്കായ്....

             സൗഹൃദമായ്  നിറയുന്നിവ-ളെൻ ഹൃത്തിൽ 
             ഒരു പുഞ്ചിരി കൊണ്ടിടം നേടിയവൾ.
             ചോദ്യമായ്, ആശങ്കയായ്,
             സ്വപ്നമായ്, ഉത്തരങ്ങളായ് 
             നിൽക്കുന്നിവളെൻ മുന്നിൽ........

പണ്ടെന്നോ കണ്ടു മറന്നൊരാ-
മുഖം ഒർമിപ്പിപ്പൂ ഇവൾ 
എന്തെന്നറിയില്ല, എങ്ങനെയെന്നറിയില്ല,
സുഹൃത്തായിവളെനിക്കെന്നോ.....

            തമിഴകത്തിൻ ഇളയദളപതിയെ 
            ഹൃദയത്തിലേറ്റും പെണ്ണിവൾ
            തമിഴ് പേശും പെണ്ണാകാന്‍ 
            കൊതിക്കുന്നിവളെന്തിനോ!

എഴുതുമോ നീ  ഒരിക്കൽ 
എന്നേക്കുറിച്ചുമെന്നിവൾ ചോദിക്കവേ,
ചോദിച്ചു ഞാൻ  സ്വയം- എന്തേ 
എഴുതിയില്ല ഞാനിവളെക്കുറിച്ചെന്ന്.

          ഇന്നെഴുതുന്നു ഞാൻ  നിനക്കായ് 
          ഒരു  കാവ്യം- നമ്മൾതൻ 
          സൌഹൃദത്തിനോർമയ്ക്കായ്,
          നീ  പുഞ്ചിരിക്കുവാനായ്......

കാത്തിരിക്കുന്നു ഞാൻ നിൻ 
സ്വപ്നസാക്ഷാത്കാരങ്ങൾക്കായ്,
വ്യത്യസ്തമാം ചിലതു നീ ചെയ്യുന്ന 
നല്ല  നാളേയ്ക്കായ്........................

ഹൃദയപൂർവ്വം,
വിജിത