Saturday, December 7, 2013

തിരിച്ചുപ്പോക്ക്

              പണ്ട് കുറയെ നാൾ ഞാൻ മൌനത്തിന്റെ കരിമ്പടം  വാരി പുതച്ചിരുന്നു.... മൌനത്തിൽ ഞാനെന്റെ ബാല്യം ചിലവഴിച്ചു.. ഏകാന്തതയും സൗഹൃദങ്ങളില്ലായ്മയും ആണ് എന്നെ വാചാലയാക്കിയത്. ഒരിക്കലും ആ പഴയ കരിമ്പടം തിരികെ എടുക്കരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്റെ വചാലതയെക്കുറിച്ച് പരാതി കേൾക്കുമ്പോഴും തിരികെ മൗനിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെയാണ് എന്നിലേക്കുള്ള തിരിച്ചു പോക്ക് അസ്സാദ്ധ്യമായതും........ കാരണം എനിക്ക് തണലായി ഒരു സൗഹൃദമുണ്ടായിരുന്നു; എനിക്കേറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയുടെ സൗഹൃദം............ ഇനി അതില്ല... അതിനാൽ ഞാനെന്റെ പഴയ മങ്ങിയ കരിമ്പടം തേടുന്നു................. വീണ്ടുമെനിക്കാ മൗനത്തിലേക്ക്‌ തിരികെ പോകണം.. എന്നിലേക്കും....................................................
ഹൃദയപൂർവ്വം,
വിജിത

Monday, October 28, 2013


ഒഴുകിയിരുന്നിവൾ ഇന്നലെ, നിറഞ്ഞും തെളിഞ്ഞും പരന്നും,
എന്നാലൊഴുകുന്നിന്ന് മാലിന്യവാഹിനിയായ്,
നഷ്ടപ്രണയത്തിനോർമ്മപോൽ നോവായ്‌......
 

സുമംഗലിയായിരുന്നിവൾ ഇന്നലെ,
ഇന്നിവൾ അതിശീഘ്രമരണത്തിൻ
കാലൊച്ച കാത്തുകിടക്കുമൊരു വൃദ്ധ....

എത്ര  പ്രണയങ്ങൾ, എത്ര വിരഹങ്ങൾ
എത്ര സ്വപ്നങ്ങളെത്ര നഷ്ടങ്ങൾ
കണ്ടു കാണുമിവൾ നിശ്ശബ്ദയായും ആർത്തലച്ചും .....

എങ്ങോ പോയ നല്ല കാലത്തിനോർമ്മ-
പോലൊഴുകുന്നിവളിന്ന് നേർത്തും,
ഇല്ലാതെയായും.........

ഏതമൃതിനാൽ വീണ്ടെടുക്കേണ്ടു
ഞങ്ങൾ നിൻ  നഷ്ടയൗവ്വനം?

നീ വളർത്തിയ ഞങ്ങൾ
ശവപ്പെട്ടി പണിതു നിനക്കായ്....

ഏതു ഗംഗ ശുദ്ധീകരിക്കും ഞങ്ങളെ,

ഗംഗയും മലിനമായല്ലോ നിന്നേപ്പോൽ !

ഹൃദയപൂർവ്വം,
വിജിത 

Friday, September 20, 2013

    


      നിലാവിന്റെ  ചുംബനമേറ്റ  രാവിൽ  വഴിക്കണ്ണുമായ് കാത്തിരിക്കാന്‍ ഞാൻ  നിർബന്ധിതയായിരിക്കുന്നു....... ഞാൻ  കാത്തിരിക്കുന്നത്  എന്റെ നാളെകളെയാണ് ; സ്വപ്നത്തിന്റെ  ചായം ചാലിച്ചെഴുതിയ  നാളെയുടെ  പകലുകളെ..... നിറം മങ്ങിയ  ഇന്നുകളിൽ  അതിജീവനത്തിന്റെ പ്രതീക്ഷയാവുകയാണ് ഈ കാത്തിരിപ്പുകൾ........


      ഏകാന്തമായ   ഈ   കാത്തിരിപ്പിനിടയ്ക്ക് ,  മഴ  എന്നോട് കുശലം പറയാനെത്താറുണ്ട്. ഒരുപക്ഷെ എന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കുമൊപ്പം യാത്ര ചെയ്യുന്നതീ രാത്രി മഴ മാത്രമാകാം.........

    ഇത്തരം   കാത്തിരിപ്പുകളാണ്‌   എന്നെ നിശാജീവിയാക്കുന്നത്... ഇവയില്ലെങ്കിൽ ഞാനില്ല; എന്റെ സ്വപ്നങ്ങളുമില്ല.................

ഹൃദയപൂർവ്വം,
വിജിത  

Saturday, August 3, 2013

മീര





തൻ ദേവനായ് പാടി പണ്ടൊരു 
മീരയൊരായിരം പാട്ടുകൾ,
പാടട്ടെ ഞാനിന്ന് സ്നേഹത്തിൽ 
ചാലിച്ചൊരു പാട്ട് മറ്റൊരു മീരയ്ക്കായ്....

             സൗഹൃദമായ്  നിറയുന്നിവ-ളെൻ ഹൃത്തിൽ 
             ഒരു പുഞ്ചിരി കൊണ്ടിടം നേടിയവൾ.
             ചോദ്യമായ്, ആശങ്കയായ്,
             സ്വപ്നമായ്, ഉത്തരങ്ങളായ് 
             നിൽക്കുന്നിവളെൻ മുന്നിൽ........

പണ്ടെന്നോ കണ്ടു മറന്നൊരാ-
മുഖം ഒർമിപ്പിപ്പൂ ഇവൾ 
എന്തെന്നറിയില്ല, എങ്ങനെയെന്നറിയില്ല,
സുഹൃത്തായിവളെനിക്കെന്നോ.....

            തമിഴകത്തിൻ ഇളയദളപതിയെ 
            ഹൃദയത്തിലേറ്റും പെണ്ണിവൾ
            തമിഴ് പേശും പെണ്ണാകാന്‍ 
            കൊതിക്കുന്നിവളെന്തിനോ!

എഴുതുമോ നീ  ഒരിക്കൽ 
എന്നേക്കുറിച്ചുമെന്നിവൾ ചോദിക്കവേ,
ചോദിച്ചു ഞാൻ  സ്വയം- എന്തേ 
എഴുതിയില്ല ഞാനിവളെക്കുറിച്ചെന്ന്.

          ഇന്നെഴുതുന്നു ഞാൻ  നിനക്കായ് 
          ഒരു  കാവ്യം- നമ്മൾതൻ 
          സൌഹൃദത്തിനോർമയ്ക്കായ്,
          നീ  പുഞ്ചിരിക്കുവാനായ്......

കാത്തിരിക്കുന്നു ഞാൻ നിൻ 
സ്വപ്നസാക്ഷാത്കാരങ്ങൾക്കായ്,
വ്യത്യസ്തമാം ചിലതു നീ ചെയ്യുന്ന 
നല്ല  നാളേയ്ക്കായ്........................

ഹൃദയപൂർവ്വം,
വിജിത

Tuesday, July 30, 2013

dedicated to d gr8 st.mary's.....




മറക്കുവതെങ്ങനെയീ പടികടന്നു 
ഞാനെത്തിയ നാൾ?

മറക്കുവതെങ്ങനെ  അദ്ധ്യാക്ഷരം 
പടിപ്പിച്ചൊരെൻ പ്രീയ അധ്യാപികയെ?

മറക്കുവതെങ്ങനെ  ഞാനൊത്തിരി 
പേടിച്ച ചൂരലിനെ?

മറക്കുവതെങ്ങനെ ആദ്യമായ് 
കണ്ടെത്തിയൊരാ കളികൂട്ടുകാരനെ?

മറക്കുവതെങ്ങനെ ഞാൻ ചൊല്ലി 
പഠിച്ചൊരായിരം വാക്കുകളെ?

മറക്കുവതെങ്ങനെ എനിക്കു പറക്കുവാൻ 
ചിറകുകൾ നൽകിയയെൻ  അദ്ധ്യാപകരെ?

മറക്കുവതെങ്ങനെ ഞാൻ, എന്നെ 
താങ്ങിയ ഈ കൂട്ടുകാരേ?

മറക്കുവതെങ്ങനെ ഞാനാ കളിചിരികളെ ,
ഒരായിരം പിണക്കങ്ങളെ , കുസൃതികളെ ?

മറക്കുവതെങ്ങനെ ഞാൻ  എന്നെ 
പരീക്ഷിച്ചയീ പരീക്ഷകളെ? 

 മറക്കുവതെങ്ങനെ ഞാൻ കണ്ടൊരുനൂറ്‌ 
സ്വപനങ്ങളെ, എൻ നഷ്ടങ്ങളെ?


അറിയുന്നു ഞാനിന്ന്, ഇതായിരുന്നു 
എൻറെ സ്വന്തമാം സ്വർഗ്ഗം....
മറക്കുവതെങ്ങനെ ഞാനെന്റെ സ്വർഗത്തെ?

ഹൃദയപൂർവ്വം,
വിജിത


(In memory of d days I spent in St.Mary's H S S Pattom.. this is dedicated  to every teacher who inspired me.. to every friend who was there for me... n' to every single person I met there in those 14yrs.. Missing u all a lot. Proud to be a part of St.Mary's family..!! )

പാമി



ആമിയെന്നല്ല പാമിയെന്നു
തന്നെയാണെഴുതിയതു ഞാൻ.
കാരണമിത് നീർമാതളത്തിൻ എഴുത്തുകാരിയെകുറിച്ചല്ല
പാമിയെന്നയീ  പാമിലയെക്കുറിച്ചാണ്.

ഇവളാരെന്ന ചോദ്യത്തിനുത്തരം തന്നെ
നല്കാം  ഞാനാദ്യമായ്....
സഖിയാണിവളെനിക്ക്, 
എന്നരികിലിരിക്കും സഹപാഠിയാണിവൾ,
ഏറെ പരിചയമില്ലെനിക്കിവളെ എങ്കിലും
കുറിക്കുന്നു ഞാനിവളെക്കുറിച്ച്,
പാമിയെക്കുറിച്ച്...........

പ്രമീളയെന്നും പമീലയെന്നും പമേലയെന്നുമൊക്കെ
വിളിപ്പതുകേട്ട് സഹികെട്ടാവാം ഇവളിന്ന്
പേരെന്തെന്ന ചോദ്യത്തിനുത്തരം
നല്കുന്നു, പാമിയെന്ന്......

താടിക്കു കൈകൊടുത്തിരുന്നിവൾ പഴിക്കുന്നു കെമിസ്ട്രിയെ,
കണക്കെന്നത് കണ്ടുപിടിച്ചവനെയും കണക്കിനു  ശകാരിക്കുന്നിവൾ,
എഞ്ചിനീയറാകാൻ ഇറങ്ങി പുറപ്പെട്ട നേരത്തെയോർത്താവാം
മ്ലാനവദനയാകുന്നിവൾ ഇടയ്ക്കിടെ........

അസാധാരണമായൊരു പേടി കൂട്ടിനുള്ളവളിവൾ,
കളകൂജനങ്ങളാൽ എന്നെ ആനന്ദിപ്പിക്കുമാ-
പക്ഷികളെ ഭയക്കുന്നിവൾ എന്തിനെക്കാളുമേറെ.
ആ വാക്ക് പോലും ദൗർഭാഗ്യമേകുന്നിവൾക്ക്....

അതെ, ഇവൾ പാമിയാണാമിയല്ല,
പ്രസിദ്ധയല്ലിവളെങ്കിലുമിവൾ വ്യത്യസ്തയാണീ 
                                                                               ആൾകൂട്ടത്തിൽ,
അതുകൊണ്ടു മാത്രം കുറിക്കുന്നു ഞാൻ,
പാമിയെന്നയീ  പാമിലയെക്കുറിച്ചിന്ന്..............................
ഹൃദയപൂർവ്വം,
വിജിത
                                                                                                               

Wednesday, June 19, 2013

waiting 4 sm1......

                           


 ഏകാന്തതയുടെ തീരത്ത്  ഞാൻ അവനായി  കാത്തിരുന്നു... സ്വപ്നങ്ങളിൽ മാത്രം കണ്ട ആ മുഖം......
ഒരുപക്ഷേ അവൻ ഒരിക്കലും വരില്ലായിരിക്കാം..എങ്കിലും എനിക്ക് പ്രതീക്ഷിക്കാമല്ലോ................... 

ഹൃദയപൂർവ്വം, 
വിജിത

Friday, March 29, 2013

ഒരു യാത്രയുടെ ഓർമയ്ക്ക്

അറിയുന്നു ഞാൻ ലോക വൈവിധ്യമിന്ന്,
ഉണ്ടോരീ  കൊച്ചു പെട്ടിക്കുള്ളിൽ,
ലോകത്തിൻ പരിച്ഛേദം,
വിവിധ വേഷത്തിൽ ഭാഷയിൽ
രൂപത്തിൽ ഭാവത്തിൽ..... 

കാണുന്നു ഞാൻ വ്യത്യസ്തരാം മനുഷ്യരെ,

ഈ ജനറൽ കമ്പാർട്ടുമെന്റിനുള്ളിൽ,
അറിയുന്നു ലോകത്തിൻ വൈവിധ്യം.....  

ഹൃദയപൂർവ്വം,
വിജിത

Friday, March 1, 2013

Dedicated 2 her......


പ്രണയമായ് നീ നിറയും നേരത്തും ,
സ്നേഹത്തിനര്‍ത്ഥം തേടുന്നു ഞാന്‍;
വിജനമാം മരുവില്‍ ദാഹാര്‍ത്തയായ-
ലയും പഥിക പോല്‍,
ലോകത്തിനിടനാഴിയിലൂടലയുന്നു ഞാന്‍.... 

സ്വപ്നത്തിലൊക്കെ നീ നിറയുമ്പോഴും,
തേടുന്നു മറ്റേതോ മുഖം ഞാന്‍... 
എന്തിനെന്നറിയാതെ, ആരെയെന്നറിയാതെ,
തേടുന്നു ഞാന്‍ പരിചിതമാമൊരു-
പുഞ്ചിരി ഓരോ സ്വപ്നത്തിലും..........
ഹൃദയപൂര്‍വ്വം,
വിജിത 

Thursday, February 14, 2013

ചില പ്രണയദിനചിന്തകള്‍


        പ്രണയം- എനിക്കൊരിക്കലും വഴങ്ങാത്ത  മനോഹരമായ  പദം!

        ഏകാന്തതയുടെ  വീഥിയില്‍, ഞാന്‍ എന്നിലേക്കു  തന്നെ  മടങ്ങുമ്പോള്‍ പ്രണയം സ്വപ്നലോകങ്ങളിലെ യാഥാര്‍ത്ഥ്യമായി എന്നിലവശേഷിക്കുന്നു...... എന്നിട്ടുമെന്തേ, ഞാന്‍ പ്രണയിക്കുന്നില്ല?
        
     ഈ പ്രണയദിനത്തിലും  ആ ചോദ്യത്തിനുത്തരം എനിക്കറിയില്ല.... എനിക്കിതു വ്യത്യസ്ഥതകളില്ലാത്ത ദിവസം.  ഈ "പ്രണയബഹളങ്ങള്‍" എന്നെ ബാധിക്കുന്നില്ല... എങ്കിലും ഉത്തരമില്ലാതെ ആ ചോദ്യം അവശേഷിക്കുന്നു; മനസ്സ് ഇടയ്ക്കെന്നെയതു  ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു...........

            കാത്തിരിക്കുന്നു ഞാന്‍ ആ ചോദ്യത്തിനുത്തരം ലഭിക്കാനായി.... അത്  ഞാന്‍ കണ്ടെത്തുന്ന പ്രണയദിനത്തിനായ്.................


 ഹൃദയപൂര്‍വ്വം,
വിജിത 

Wednesday, February 13, 2013

മഴത്തുള്ളികള്‍.....





ഭൂമിയുടെ ഹൃദയത്തിലേക്ക് ചെന്നു പതിക്കുന്ന മഴത്തുള്ളികള്‍..... അവ എന്തായിരിക്കും ചിന്തിക്കുക?
 
ഭൂമിയില്‍ വന്നു പതിച്ച്ചില്ലാതെയായി പോകുന്ന തന്‍റെ ജന്മനഷ്ടത്തെക്കുറിച്ചവര്‍ ദു:ഖിക്കുകയാണോ, അതോ, കൊടുംചൂടേറ്റ്  വിണ്ടുകീറിയ ഭൂമിക്കൊരാശ്വാസമായി, ഒരു പുല്‍നാമ്പിന്‍ ദാഹശമനത്തിനുതകുന്ന നീര്‍ത്തുള്ളിയായി അല്ലെങ്കില്‍ ഒരു കുഞ്ഞു വിത്തിനു വളരുവാന്‍  കരുത്തേകുന്ന ജലകണമായ്  മാറുവാന്‍ തനിക്കായതോര്‍ത്ത് സന്തോഷിക്കുകയാണോ ചെയ്യുന്നത്?

എനിക്കറിയില്ല... ഒന്നെനിക്കറിയാം സ്വയം ഇല്ലതെയാവുന്നത് മൂലം മറ്റൊരാള്‍ക്കു സഹായമാകാന്‍ കഴിയുമെങ്കില്‍ ആ പതനം ദു:ഖമല്ല സന്തോഷമാവും നല്‍കുക .
                                   ഹൃദയപൂര്‍വ്വം,
വിജിത 

Saturday, February 2, 2013

നീയോണേ , നീ...

എന്തേ തല തല്ലി ചാകുന്നു നീ നീയോണേ?
ആരില്‍ നിന്നോ  ദാനമായ്  കിട്ടി-
യൊരാ ഊര്‍ജ്ജം തന്നെ,
ഈ  കുഴല്‍ ഭിത്തിയില്‍ തല്ലി തീര്‍ക്കുന്നു നീ...

എന്തിനായി ചെയ്യുന്നു  നീയിത്?
എന്നെ  വെറുതെ  ബുദ്ധിമുട്ടിക്കാനോ,
അതോ നിനക്കു ഭ്രാന്തുണ്ടോ?
ലേസര്‍ നല്‍കാനെന്നു ചൊല്ലേണ്ട നീ,
കാരണം വെറുക്കുന്നു ഞാനത് .

കടം  കൊണ്ട ധനം  കടലില്‍ 
കളയുംപോലല്ലോ ഈ പ്രവര്‍ത്തി...
 ഊര്‍ജ്ജം കടം വാങ്ങി ചാടുന്നു നീ -
പലവട്ടം, അതേക്കുറിച്ചെഴുതി കുഴയുന്നതു  ഞാനും..


ദയവായി  നിര്‍ത്തുക  നീ  ഈ  ഭ്രാന്ത്,
അല്ലായ്കില്‍ ശപിച്ചില്ലാതെയാക്കും ഞാന്‍ നിന്നെ...!
എന്നാലും  നീയോണേ, നീ,

എന്തിനിതു ചെയ്യുന്നു ??!
ഹൃദയപൂര്‍വ്വം,
വിജിത 

(in memory of s1s2 physics...)

Wednesday, January 30, 2013

എങ്കിലും.....


സ്നേഹമേ  കൊതിച്ചുള്ളൂ  ഞാന്‍,
അതിനായി  മാത്രമാണലഞ്ഞതും.

പ്രണയം  കാംക്ഷിച്ചില്ല ഞാനൊരുനാളും
എങ്കിലും കല്ലെറിയുന്നവരെന്നെ.....




ഹൃദയപൂര്‍വ്വം,
വിജിത 

Monday, January 28, 2013


മഞ്ഞുതുള്ളി പോലിവ-ളെന്‍
കണ്‍കളില്‍ നിറയുന്ന  സ്വപ്നമാണിന്ന്,

അറിയാതെ പ്രണയിച്ച  പൂമ്പാറ്റയാണിവള്‍,
എന്നുടെ സ്വന്തമിവളെന്‍റെ പ്രാണസഖി..

അറിയാതെ പ്രണയിച്ചു പോയി  ഞാന്‍ നിന്നെ;
പാപമതോ അറിയില്ലയെനിക്കിന്നും........

ഹൃദയപൂര്‍വ്വം,
വിജിത 

Saturday, January 26, 2013

മറക്കില്ല ഞാന്‍ നിന്നെ..


          മറക്കില്ലൊരിക്കലും....
          മഞ്ഞുപോല്‍ മനസ്സുള്ളോരെന്‍ സുഹൃത്തേ,

          വിദൂരത്തിരിക്കും നിന്നെ ഞാന്‍
          മറക്കില്ലൊരിക്കലും,
          എന്‍ ജീവനുള്ള നാള്‍ വരെ....



ഹൃദയപൂര്‍വ്വം,
വിജിത