പനിനീർചെടികളോടന്ന് ചോദിച്ചു ഞാനൊരു പൂവ്,
തന്നില്ലയവരെനിക്കാ സ്വപ്നങ്ങൾ തൻ ചെമ്പനീർപൂവ്. . .
പൂങ്കാറ്റിനോട് ചോദിച്ചു ഞാനൊരൽപ്പം നറുമണം
തന്നില്ലയവനെൻ പ്രണയത്തിൻ നഷ്ടഗന്ധം.
മഴയോട് ചോദിച്ചു ഞാനൊരു താരാട്ട്,
തന്നതില്ലയവൾ ഞാൻ മറന്നയാ സംഗീതം
നക്ഷത്രങ്ങളോട് കെഞ്ചി ഞാനാ പുഞ്ചിരിക്കായ്
ഗോഷ്ടി കാണിച്ചവരെന്നെ നോക്കി. . .
രാത്രിയോട് ചോദിച്ചു ഞാനൊരു സ്വപ്നം,
തന്നില്ലയവളെനിക്ക് സുന്ദരമാം കനവുകൾ!
ഭൂമിയോടപേക്ഷിച്ചു ഞാനൊരല്പം ദയയ്ക്കായ് -
ആട്ടിപായിച്ചെന്നെ ക്രൂരമായ്;
ഒടുവിൽ ചോദിച്ചു ഞാൻ മൃത്യുവോടൊരൽപ്പം നിശ്ശബ്‌ദത
വിലക്കപ്പെട്ടെനിക്കാ മരണം പോലും. . .
ജീവിതം ജീവിച്ചു തീർക്കുവാൻ
വിധിക്കപെട്ടവൻ ഞാൻ,
ചോദിക്കട്ടെ അവളെന്നോട് പ്രണയം
തിരിക്കുമെൻ മുഖം ഞാനുമന്ന്,
വിറ്റുകഴിഞ്ഞല്ലോ ഞാനെൻ ഹൃദയം-
വേദനിക്കില്ലയെനിക്കെന്നുറപ്പ്;
എങ്കിലും . . . . ആവുമോ എനിക്കതിന്?
തന്നില്ലയവരെനിക്കാ സ്വപ്നങ്ങൾ തൻ ചെമ്പനീർപൂവ്. . .
പൂങ്കാറ്റിനോട് ചോദിച്ചു ഞാനൊരൽപ്പം നറുമണം
തന്നില്ലയവനെൻ പ്രണയത്തിൻ നഷ്ടഗന്ധം.
മഴയോട് ചോദിച്ചു ഞാനൊരു താരാട്ട്,
തന്നതില്ലയവൾ ഞാൻ മറന്നയാ സംഗീതം
നക്ഷത്രങ്ങളോട് കെഞ്ചി ഞാനാ പുഞ്ചിരിക്കായ്
ഗോഷ്ടി കാണിച്ചവരെന്നെ നോക്കി. . .
രാത്രിയോട് ചോദിച്ചു ഞാനൊരു സ്വപ്നം,
തന്നില്ലയവളെനിക്ക് സുന്ദരമാം കനവുകൾ!
ഭൂമിയോടപേക്ഷിച്ചു ഞാനൊരല്പം ദയയ്ക്കായ് -
ആട്ടിപായിച്ചെന്നെ ക്രൂരമായ്;
ഒടുവിൽ ചോദിച്ചു ഞാൻ മൃത്യുവോടൊരൽപ്പം നിശ്ശബ്‌ദത
വിലക്കപ്പെട്ടെനിക്കാ മരണം പോലും. . .
ജീവിതം ജീവിച്ചു തീർക്കുവാൻ
വിധിക്കപെട്ടവൻ ഞാൻ,
ചോദിക്കട്ടെ അവളെന്നോട് പ്രണയം
തിരിക്കുമെൻ മുഖം ഞാനുമന്ന്,
വിറ്റുകഴിഞ്ഞല്ലോ ഞാനെൻ ഹൃദയം-
വേദനിക്കില്ലയെനിക്കെന്നുറപ്പ്;
എങ്കിലും . . . . ആവുമോ എനിക്കതിന്?
ഹൃദയപൂർവ്വം,
വിജിത
ഹൃദയമുള്ള വരികൾ...
ReplyDeletethank u ikka
Delete