ഒരു കൊച്ചു കൈയെന്‍ കൈവിരല്‍ പിടിക്കവേ,
അറിഞ്ഞു ഞാന്‍, അമ്മതന്‍ നെഞ്ചിന്‍ നേരും നോവും....
ആ കൊച്ചു പുഞ്ചിരി കാണും നേരത്തു,
ഗ്രഹിച്ചു ഞാന്‍, പണ്ടമ്മതന്‍ ഹൃത്തില്‍ നിറഞ്ഞ കിനാവും മമതയും...
ഹൃദയപൂര്‍വ്വം,
വിജിത
ഒരു കൊച്ചു കൈയെന്‍ കൈവിരല്‍ പിടിക്കവേ,
അറിഞ്ഞു ഞാന്‍, അമ്മതന്‍ നെഞ്ചിന്‍ നേരും നോവും....
ആ കൊച്ചു പുഞ്ചിരി കാണും നേരത്തു,
ഗ്രഹിച്ചു ഞാന്‍, പണ്ടമ്മതന്‍ ഹൃത്തില്‍ നിറഞ്ഞ കിനാവും മമതയും...
ഹൃദയപൂര്‍വ്വം,
വിജിത
നീ എന്നെ പോലെ ആയിരുന്നു,
നിന്റെ കണ്ണില്‍ ഞാനുണ്ടായിരുന്നു.
നിന്റെ മുടിയിഴകളില്‍ എന്റെ കൈ എന്നും എന്റെ ഓര്‍മ്മകളെ കോര്‍ത്ത് വെച്ചിരുന്നു,
എന്റെ കഥകളില്‍ ഞാന്‍ നിനക്ക് എന്റെ സ്വപ്നങ്ങൾ പറഞ്ഞ് തരികയായിരുന്നു..
ഞാന്‍ നിന്നെ പാടിയുറക്കിയവ എന്റെ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു;
നീ ഞാന്‍ തന്നെ ആയിരുന്നു...
ഒടുവില്‍ നീ മടങ്ങിയ നേരത്ത് ഞാന്‍ അങ്കലാപ്പിലായി പോയത് അതിനാലാണ്,
നീ കൂടെ കൊണ്ട് പോയത് എന്റെ ഓര്‍മ്മകളെയും,
എന്റെ സ്വപ്നങ്ങളെയും,
എന്നെ തന്നെയും ആയിരുന്നല്ലോ.!
ഹൃദയപൂര്‍വ്വം,
വിജിത
(അമ്മയുടെ കണ്ണെത്താദൂരത്തെക്കു യാത്രയായ കുഞ്ഞു മാലാഖമാരുടെ അമ്മമാര്‍ക്കു സമര്‍പ്പണം.... )
"എന്തിനാണ് എന്നെ ഇങ്ങനെ മടിച്ചി ആക്കുന്നത്?" എന്ന് ഞാന്‍..
"ഇടക്കൊക്കെ അതൊരു രസമാണ്" എന്ന് നീയും.
അതാകാം നീ ഇന്നും എവിടെയോ മടി പിടിച്ചിരിക്കുന്നത്.... എന്നെ തിരയാതെ!
ഹൃദയപൂര്‍വ്വം,
വിജിത
എന്റെ ഓര്‍മകളില്‍ നിന്റെ ഗന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് മഴയൊരുപാടു കഥകള്‍ പറഞ്ഞ ആ രാത്രിയിലാണ്...
ആ നേരിയ വെളിച്ചത്തില്‍ ഒറ്റയ്ക്കിരുന്ന് ഓര്‍മകളില്‍ പരതിയ എന്റെ നാസികയിലേക്ക് നിന്റെ ഗന്ധം അരിച്ചു കേറുന്നത് അറിയാന്‍ അധികനേരം വേണ്ടി വന്നില്ല... അത്രമേല്‍ പ്രീയപ്പെട്ടതായിരുന്നല്ലോ അതെനിക്ക്.!
അന്ന് മുതലാണ് ഞാന്‍ വീണ്ടും ഒറ്റയ്ക്കല്ലാതെയായത് ....
ഹൃദയപൂര്‍വ്വം,
വിജിത