ആരും ആര്‍ക്കുവേണ്ടിയും കാത്തുനിൽക്കാത്ത ഈ ലോകത്തിൽ ചിലര്‍ വിളക്കുകാലുകൾ പോലെ വഴിയരികില്‍ നില്‍ക്കുന്നു, ആരെന്നോ എന്തെന്നോ അറിയാത്ത അനേകര്‍ക്ക് വഴികാട്ടികളായ്. . . . ആരാലും ഓര്‍മിപ്പിക്കപ്പെടണമെന്ന് ലവലേശവും ആഗ്രഹിക്കാതെ, മറവികളില്‍ യാതൊരു പരിഭവങ്ങളുമില്ലാതെ, അന്യന് വെളിച്ചമായ് അവരങ്ങനെ ജീവിച്ചു മരിക്കുന്നു. ഇടയ്ക്കവരൊന്ന് മങ്ങി കത്തുമ്പോള്‍ നാം എത്ര പരാതികളാണ് പറയുന്നത്? അത്തരം എത്ര മനുഷ്യരെയാണ് നാം taken for granted ആയി എടുത്തിട്ടുള്ളത്?
നാം മറന്നു കളഞ്ഞ ആ വഴിവിളക്കുകളെ തിരിഞ്ഞൊന്നു ഇറങ്ങാമോ നമുക്ക്? അവര്‍ മുഴുവനായി എരിഞ്ഞു തീരും മുമ്പൊരു പുഞ്ചിരിയെങ്കിലും തിരികെ നല്‍കേണ്ടവരല്ലേ നാം? ഒടുവിലെ ഇത്തിരി വെളിച്ചത്തിൽ നിന്ന് എന്റെ കൈവിളക്കിലേക്കും ഒരു തിരി കത്തിച്ചെടുക്കാന്‍ അവരിലൊരാള്‍ക്കെങ്കിലും പകരമാകാന്‍ അതിമോഹമുള്ളവളുടെ ജല്പനങ്ങള്‍ മാത്രമായി കണ്ടു മറക്കയുമാവാം നിങ്ങള്‍ക്ക് . . . .
നന്ദി, എന്റെ ജീവിതത്തിലെ ഒത്തിരിയൊത്തിരി വഴിവെളിച്ചങ്ങള്‍ക്ക് .....
എന്ന് ഹൃദയപൂര്‍വ്വം,
വിജിത
