നിൻ്റെ അധരങ്ങളിൽ ഒരിക്കലും എൻ്റെ ചുണ്ടുകൾ സ്പർശിക്കുകില്ലെങ്കിലും പ്രണയമേ,
ഈ പെരുമഴയത്ത് ഞാനും കാണട്ടെ സിരകളിൽ അഗ്നി പടർത്തുന്ന ഒരു സ്വപ്നം....
ഹൃദയപൂർവ്വം,
വിജിത
മരണമേ, നീയെൻ അരികിൽ നിൽക്കുമ്പോൾ
പിൻവിളി വിളിപ്പതാരെന്നെ ?
ആരൊരാളെൻ ഓർമയെ ഓർപ്പതീ-
വാതിലിൻ അപ്പുറം ഞാൻ കടക്കയിൽ?
ഹൃദയപൂർവ്വം ,
അടഞ്ഞ വാതിലിനപ്പുറം അടക്കിയ തേങ്ങലുമായി ഒരുവൾ,
അവളുടെയോമൽ പൈതലിൻ മുഖം നോക്കി ചിരിക്കാൻ പഠിക്കുന്നു -
ആരുമാ നോവിൻ ചാൽ കാണാതിരിക്കുവാൻ...