Friday, April 3, 2020




നഷ്ടബാല്യത്തിൻ്റെ കുസൃതികളെ, കൗമാരത്തിൻ്റെ സ്വപ്നങ്ങളെ തിരികെ കിട്ടുവാൻ ഇന്നിൻ്റെ യൗവ്വനം കൊതിക്കുന്നു... 




ഹൃദയപൂർവ്വം,
വിജിത 

Wednesday, April 1, 2020

ജീവിക്കാൻ വിധിക്കപ്പെട്ടവൻ

പനിനീർചെടികളോടന്ന് ചോദിച്ചു ഞാനൊരു പൂവ്,
തന്നില്ലയവരെനിക്കാ സ്വപ്നങ്ങൾ തൻ ചെമ്പനീർപൂവ്. . .

പൂങ്കാറ്റിനോട് ചോദിച്ചു ഞാനൊരൽപ്പം നറുമണം
തന്നില്ലയവനെൻ പ്രണയത്തിൻ നഷ്ടഗന്ധം.

മഴയോട് ചോദിച്ചു ഞാനൊരു താരാട്ട്,
തന്നതില്ലയവൾ ഞാൻ മറന്നയാ സംഗീതം

നക്ഷത്രങ്ങളോട് കെഞ്ചി ഞാനാ പുഞ്ചിരിക്കായ്
ഗോഷ്ടി കാണിച്ചവരെന്നെ നോക്കി. . .

രാത്രിയോട് ചോദിച്ചു ഞാനൊരു സ്വപ്നം,
തന്നില്ലയവളെനിക്ക് സുന്ദരമാം കനവുകൾ!

ഭൂമിയോടപേക്ഷിച്ചു ഞാനൊരല്പം ദയയ്ക്കായ് -
ആട്ടിപായിച്ചെന്നെ ക്രൂരമായ്‌;

ഒടുവിൽ ചോദിച്ചു ഞാൻ മൃത്യുവോടൊരൽപ്പം
                                                                                                  നിശ്ശബ്‌ദത
വിലക്കപ്പെട്ടെനിക്കാ മരണം പോലും. . .

ജീവിതം ജീവിച്ചു തീർക്കുവാൻ

വിധിക്കപെട്ടവൻ  ഞാൻ,
ചോദിക്കട്ടെ അവളെന്നോട് പ്രണയം 
തിരിക്കുമെൻ മുഖം ഞാനുമന്ന്‌,
വിറ്റുകഴിഞ്ഞല്ലോ  ഞാനെൻ ഹൃദയം-
വേദനിക്കില്ലയെനിക്കെന്നുറപ്പ്;
എങ്കിലും . . . . ആവുമോ എനിക്കതിന്?

ഹൃദയപൂർവ്വം,
വിജിത  


Wednesday, March 25, 2020



       ഒരിക്കലും വരാത്ത അതിഥിയെയും കാത്തിരുന്ന  ബാല്യകൗമാരങ്ങൾ കടന്നു ഞാൻ നടക്കുകയാണ്, ഒറ്റയ്ക്ക്. . . . . .




ഹൃദയപൂർവ്വം ,
വിജിത 




                            പ്രണയിച്ചവൻ മറ്റൊന്നുമറിയാതെ
                           ദൂരെ കണ്ടൊരാ തൊട്ടാവാടി പൂവിനെ, 

                           ചെമ്പനീർ പൂവെന്നോർത്ത് . . . .


ഹൃദയപൂർവ്വം ,
വിജിത 


Tuesday, March 24, 2020






മഴേ , എൻ്റെ  പ്രണയം നിന്നോടാണ് . . . നീ പെയ്തൊഴിയുമ്പോൾ  നിറയുന്നതെൻ്റെ  മനസ്സാണ്, തോരുന്നതെൻ്റെ  കണ്ണുനീരും. . .







ഹൃദയപൂർവ്വം ,
വിജിത